MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

'കവിത'യുടെ മരണം



സിദ്ധാര്‍ത്ത രാജാവിന ബോധോദയം മുതല്‍
ദൈവപുത്രന്റെ ഉയിര്തെഴുന്നെല്ല്പുവരെ..
നവോതാനത്തിന്‍ ഉണര്‍വും
സ്വാതന്ത്ര്യത്തിന്‍ ഒടുക്കവും വരെ..കുരുക്ഷേത്രയും കപിലവസ്തുവും
ഈരണ്ടു ലോകമഹായുദ്ധങ്ങളും
ചോരതുപ്പി മറിച്ചൊരു രാജാവും
കലി വിഴുങ്ങിതിന്നൊരു നളനും
നീതിമാനായൊരു ചക്രവര്‍ത്തി
പാതാളം നല്കീയൊരു അവതാര ദൈവവും..
എന്നിലേക്ക്‌ പകര്‍ത്തിയ ചരിത്രമേ..
അന്തരായി മാറിയ ചരിത്രകാരന്മാരെ..
കണ്ണീരറ്റൊരു അമ്മയും കുട്ടിയും
കഴുത്തറ്റൊരു  നീതിയും ന്യായവും
ശൂലവും ചക്രവും വലിയോരാ മകുടും
നിറം പൂശിയ ഭസ്മവും ഹുക്കയും..
വിദ്യ നല്‍കി പ്രസാധിച്ചത്രേ ദേവി !
വിഡ്ഢിയായി മാറി ഗുരുക്കന്മാര്‍..
ചരിത്രം മറന്ന പിതാമഹന്മാര്‍..
ചരിത്രത്തില്‍ മറഞ്ഞുപോം ബാലികുദീരങ്ങളും.. അറിഞ്ഞതൊക്കെ 'പ്രതാപ' കഥകള്‍..
കേട്ടതൊക്കെ തറവാട്ടുമാഹിമകള്‍..
പാടിയ പാട്ടൊക്കെ ഭജനകളായി
ഗീതങ്ങളും സ്തുതിപാടകരും..
ഞാന്‍ എരിച്ചു കളഞ്ഞു
എന്‍ ഭൂതവും ഗാഥയും
വിഡ്ഢികള്‍ നല്‍കിയ വിദ്യയും മന്ത്രവും..
ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തി..
ധിക്കാരത്തിന്‍ കവിതകള്‍ ചൊല്ലി..
ധിക്കാരത്തിന്‍ കവിതകള്‍ ചൊല്ലി..
മണ്ണിലുയരും മനുഷ്യന്റെ പാട്ട്..
മണ്ണിലുണര്‍ത്തിയ  സംസ്കാരവീചികള്‍
പുസ്തകകെട്ടില്‍ ചിതലരിക്കാനായി
ഭാക്കി വെക്കരുത് എന്‍ കവിതയും ഭ്രാന്തും..
ഇല്ല ഇനിയില്ല വിശുദ്ധ ഗ്രന്ഥങ്ങള്‍..
പേന പിടിചോരീ വിരലും കവിതയും..

(സമര്‍പ്പണം : ധിക്കാരികളായ കവികള്‍ക്ക്..രക്തസാക്ഷികള്‍ക്ക്..വഴികാട്ടി വിളക്കുകള്‍ക്കും തണല്‍ നല്‍കിയ മരങ്ങള്‍ക്കും...ഓരോ പുല്‍ക്കൊടിക്കും.. )

0 comments:

Post a Comment